തിരുവനന്തപുരം: റിട്ടയേർഡ് ഐ.എ.എസ് ഉദ്യൊഗസ്ഥൻ എ അലക്സാണ്ടർ കേരളത്തിലെ പുതിയ മന്ത്രിസഭയിൽ ജലസേചന വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമനംലഭിച്ചു. കടൽ ഭിത്തി, ഗ്രോയിനുകൾ മുതലായ നിർമാണ പ്രവർത്തനങ്ങൾ നേതൃത്വം നൽ കുന്നത് ജലസേചന വകുപ്പാണ്. 1990-ൽ അസിസ്റ്റന്റ് ലേബർ ഓഫീസറായാണ് തീരദേശത്തിൽ നിന്നുള്ള അല്ക്സാണ്ടസ് സർക്കാർ ഉദ്യോഗത്തിൽ പ്രവേശിക്കുന്നത്. 2014-ൽ അഡീഷണൽ ലേബർ കമ്മിഷണറും 2018-ൽ ലേബർ കമ്മിഷണറുമായി. ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് സെക്രട്ടറി, ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് വെൽഫെയർ ഇൻസ്പെക്ടർ തുടങ്ങിക പദവികളും വഹിച്ചു. 2019-ലാണ് ഐഎഎസ് ലഭിച്ചത്. സബ് കളക്ടറായി ആദ്യ നിയമനം. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ, ഹൗസിങ് ബോർഡ് കമ്മിഷണർ, സഹകരണസംഘം രജിസ്ട്രാർ തുടങ്ങിയ പദവികളും വഹിച്ചു. ആലപ്പുഴ ജില്ലയുടെ 52ാമത്തെ കളക്ടറായി സേവനം വഹിക്കവേ മികച്ച കളക്ടറിനുള്ള പുരസ്കാരം നേടി സിവിൽ സർവീസിൽ നിന്നും വിരമിച്ചു. തീരവാസികളുടെ ദുരിതം കണ്ടറിഞ്ഞ അലക്സാണ്ടർ സാമൂഹികസേവന രംഗത്തും മത്സ്യമേഖലയുമായുള്ള സംഘടനകളിലും നിറസാനിധ്യമാണ്.
