ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ഈസ്റ്റർ ദിന ദിവ്യബലിയിൽ ഫ്രാൻസിസ് പാപ്പ മുഖ്യകാർമ്മികത്വം വഹിച്ചു. ഈസ്റ്റർ ദിനത്തെ, ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ ദിവസം എന്ന് ഫ്രാൻസിസ് പാപ്പ വിശേഷിപ്പിച്ച. ഒന്നര ലക്ഷത്തിലധികം ആളുകളുടെ സാന്നിധ്യത്തിൽ പാപ്പ, ലോകത്തിന് ഉർബി എത്ത് ഓർബി ആശിർവാദം നൽകി.
സഭയും ലോകവും ആഹ്ലാദിക്കേണ്ട ദിനമാണ് ഈസ്റ്റർ എന്നും, നമ്മുടെ പ്രതീക്ഷകൾ മരിക്കുന്നില്ലെന്നും, കാരണം കർത്താവ് നമ്മുടെ ജീവിതത്തിലേക്കുള്ള ഒരു പാലം പണിതിരിക്കുകയാണെന്ന് പാപ്പ കൂട്ടിച്ചേർത്തു.
റോമിലെ ആശുപത്രിയിൽ മൂന്ന് ദിവസത്തെ ചികിത്സയ്ക്കുശേഷം ഏപ്രിൽ ഒന്നിന് വത്തിക്കാനിൽ മടങ്ങിയെത്തിയ പാപ്പ വിശുദ്ധ വാരത്തിലെ ശുശ്രൂഷകൾക്കും ഈസ്റ്ററിനും ഉള്ള ആരാധനാക്രമങ്ങൾക്ക് നേതൃത്വം നൽകി. 300 വൈദികരും 15 ബിഷപ്പ്മാരും 31കർദിനാൾമാരും ഫ്രാൻസിസ് പാപ്പയുടെ ഈസ്റ്റർ ദിനത്തിലെ ദിവ്യബലിയിൽ പങ്കെടുത്തു.