കൊച്ചുവേളി: തിരുവനന്തപുരം ലത്തീൻ അതിരൂപത ലീജിയൻ ഓഫ് മേരി സൗത്ത് കമ്മീസിയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂരിയാകളെയും പ്രസിദിയങ്ങളെയും നാലു മേഖലകളായി തിരിച്ചുകൊണ്ടുള്ള പഠന ശിബിരങ്ങൾക്ക് തുടക്കമായി. ആഴകുളം മുതൽ വലിയവേളിവരെയും നഗര മേഖലകളിലെയും മരിയ സൈനികരുടെ കൂടിവരവും പഠനശിബിരവും കൊച്ചുവേളി ഇടവക ഹാളിൽവച്ച് നടന്നു. വലിയതുറ ഫെറോന അൽമായ ശുശ്രൂഷ വൈദിക കോർഡിനേറ്റർ ഫാ. ടോണി ഹാംലറ്റിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാതോ ഉദ്ഘാടനം ചെയ്തു. പരിശുദ്ധ മറിയത്തെ മാതൃകയാക്കിയുള്ള ജീവിതശൈലി രൂപപ്പെടുത്താൻ അദ്ദേഹം ആഹ്വാനംചെയ്തു. കൂടാതെ കെ. ആർ. എൽ. സി. സി 46-ാം ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച ‘ലീജിയൻ ഓഫ് മേരി ഭക്ത സംഘടന നേരിടുന്ന വെല്ലുവിളികളും അതിൻറെ പഠനരേഖയും’ അദ്ദേഹം വിശദീകരിച്ചു. വലിയതുറ ഫൊറോന വികാരി ഫാ. സാബാസ് ഇഗ്നേഷ്യസ് അനുഗ്രഹ പ്രഭാഷണം നടത്തി. ബ്രദർ ജെയിംസ് ഫ്രാൻസിസ് സ്വാഗതവും സിസ്റ്റർ ജെസിന്ധ നന്ദിയും അർപ്പിച്ചു. പഠന ശിബിരത്തിൽ ലീജിയൻ ഓഫ് മേരി നിയമാവലിയുടെ വിവിധ വിഷയങ്ങൾ ബ്രദർ ക്രിസ്തുദാസ്, ബ്രദർ ജെയിംസ്, ബ്രദർ ട്രെനിറോക്കി, സിസ്റ്റർ കൊച്ചുത്രേസ്യ, ബ്രദർ സെബാസ്റ്റ്യൻ, എന്നിവർ അവതരിപ്പിച്ചു. സിസ്റ്റർ വിജി, സിസ്റ്റർ സിബിൾ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

