പൊഴിയൂർ ∙ സംസ്ഥാന അതിർത്തിയിലെ പൊഴിയൂർ പ്രദേശത്ത് കടലാക്രമണത്തിൽ അൻപതോളം വീടുകളിൽ വെള്ളം കയറി. ഇന്നലെ രാവിലെ കള്ളക്കടൽ പ്രതിഭാസത്തിൽ തിരയടി ശക്തമായി. പൊയ്പ്പള്ളിവിളാകത്തിനു സമീപം തിരയടിയിൽ ലൂസിയുടെ വീട് ഭാഗികമായി തകർന്നു. തിരയോടൊപ്പം വീടുകളിലേക്ക് വൻ തോതിൽ മണൽ അടിച്ചുകയറി. 5 മാസം മുൻപ് കള്ളക്കടൽ തിരയടി മൂലം തകർന്ന തെക്കേകൊല്ലങ്കോട്–നീരോടി റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിയ ചില ഭാഗങ്ങൾ ഇന്നലെ വീണ്ടും കടലെടുത്തു. ഇതോടെ നീരോടി ഭാഗത്തേക്ക് വാഹന ഗതാഗതം ദുരിത്തിലായി. മാസങ്ങൾക്ക് മുൻപ് തിരയടിയിൽ തകർന്ന പരുത്തിയൂർ–പൊഴിക്കര റോഡ് ഇനിയും നിർമിച്ചിട്ടില്ല. കടൽ വീണ്ടും പ്രക്ഷുബ്ദമാകാനുള്ള സാധ്യത പ്രദേശവാസികളെ ആശങ്കയിലാക്കി.
അഞ്ചുതെങ്ങ് പൂത്തുറയിലും ഉച്ചയോടെ കടലാക്രമണം ഉണ്ടായി. തീരത്തോടു ചേർന്ന പത്തിലേറെ വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. ടയ്ക്കു ശക്തിയാർജിച്ച തിരകൾ പൂത്തുറ ഭാഗത്തു തീരദേശപാത കടന്നെത്തിയത് ഏറെനേരം ഭീതിപരത്തി. തീരത്തുകാർക്കു മുന്നറിയിപ്പുമായി കോസ്റ്റൽ–അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തു ക്യാംപ് ചെയ്തിട്ടുണ്ട്.