കേരള പോര്‍ട്ട് മന്ത്രി വാസവന്റെ പ്രസ്ഥാവന അപലപനീയവും; അടിസ്ഥാനരഹിതവും ആണെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍. പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെയും ജീവിതത്തെയും കടലിന്റെ ജൈവാവാസ വ്യവസ്ഥകളെയും തകര്‍ത്തുകൊണ്ട് ആശാസ്ത്രീയമായി നടത്തിയ നിര്‍മ്മാണ പ്രവർത്തനങ്ങളുടെ ഫലമായി മുന്നൂറിലേറെ കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായി. 3 വര്‍ഷത്തിലേറെ ഗോഡൗണുകളിലും സ്കൂളുകളിലും താമസിച്ച കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ മത്സ്യത്തൊഴിലാളികളുടെ സമരത്തിലൂടെയാണ് സര്‍ക്കാർ തയ്യാറായത്.
വളരെ നിഗൂഡമായ അണിയറ ഒരുക്കങ്ങളിലൂടെ സൃഷ്ടിച്ച പോലീസ് സ്റ്റേഷന്‍ ആക്രമണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഫാ. യൂജിന്‍ പെരേര ആവശ്യപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികളുടെ ന്യായമായ 7 ആവശ്യങ്ങള്‍ നടപ്പിലാക്കാമെന്ന് വാഗ്ദാനം നൽകിയ സര്‍ക്കാർ ഫ്ളാറ്റുകളില്‍ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചതൊഴികെ മറ്റൊരു വാഗ്ദാനവും നാളിതുവരെ പൂര്‍ത്തീകരിക്കാത്ത വസ്തുത മറച്ചുവക്കാനുള്ള തന്ത്രമായാണ് മന്ത്രിയുടെ പ്രസ്ഥാവനയെ കാണുന്നത്. ദുബായ്, കൊളംബോ പോര്‍ട്ടുകളുടെ ഒത്താശയോടെയാണ് സമരം നടത്തിയത് എന്ന നിരുത്തരവാദപരമായ പ്രസ്ഥാവന തെളിയിക്കാന്‍ ഭരണഘടനയെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്ത മന്ത്രി വാസവന്‍ തയ്യാറാകണമെന്ന് വെളളയമ്പലത്തു ചേര്‍ന്ന മത്സ്യത്തൊഴിലാളി സംഘടനകള്‍, സമുദായ സംഘടനകള്‍, വനിത സംഘടനകള്‍ എന്നിവയുടെ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

