വത്തിക്കാന്‍ സിറ്റി: സമാധാന രാജാവായ ക്രിസ്തുവിനെ കേന്ദ്രീകരിച്ചും യുദ്ധത്തെ അപലപിച്ചും ലെയോ പാപ്പയുടെ ഓശാന സന്ദേശം. പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള പ്രഥമ വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ഇന്നലെ ഓശാന ഞായറാഴ്ച വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ലെയോ പതിനാലാമന്‍ പാപ്പ മുഖ്യകാര്‍മ്മികനായി. യുദ്ധം ചെയ്യുന്നവരുടെ പ്രാർത്ഥന അവിടുന്ന് കേൾക്കുന്നില്ലായെന്നും മറിച്ച് അവരെ നിരസിക്കുകയാണെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു.
യേശു കുരിശിന്റെ വഴിയിലൂടെ നടക്കുമ്പോൾ, നാം അവിടുത്തെ കാൽച്ചുവടുകൾ പിന്തുടരുന്നു. അവനോടൊപ്പം നടക്കുമ്പോൾ, മനുഷ്യത്വത്തിനുവേണ്ടിയുള്ള അവിടുത്തെ ത്യാഗം, അവിടുത്തെ തകർന്ന ഹൃദയം, സ്നേഹത്തിന്റെ സമ്മാനമായ അവിടുത്തെ ജീവിതം എന്നിവയെക്കുറിച്ച് നാം ധ്യാനിക്കുന്നു. ചുറ്റും യുദ്ധം പടരുമ്പോഴും, സമാധാനത്തിന്റെ രാജാവായി സ്വയം വെളിപ്പെടുത്തുന്ന യേശുവിലേക്ക് നാം നമ്മുടെ നോട്ടം തിരിക്കുന്നു. മറ്റുള്ളവർ അക്രമം ഇളക്കിവിടുമ്പോൾ അവിടുന്ന് സൗമ്യതയിൽ ഉറച്ചുനിൽക്കുന്നു.

മറ്റുള്ളവർ വാളുകളും വടികളും ഉയർത്തുമ്പോഴും അവിടുന്ന് മനുഷ്യത്വത്തെ സ്വീകരിക്കാൻ സ്വയം സമർപ്പിക്കുന്നു. ഇരുട്ട് ഭൂമിയെ വിഴുങ്ങാൻ പോകുമ്പോഴും അവിടുന്ന് ലോകത്തിന്റെ വെളിച്ചമാണ്. അവനെ മരണത്തിന് വിധിക്കാൻ പദ്ധതികൾ വ്യാപിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ പോലും അവിടുന്ന് ജീവൻ പകരാന്‍ വന്നു. ദൈവത്തിൽ നിന്നും അയൽക്കാരനിൽ നിന്നും നമ്മെ വേർതിരിക്കുന്ന എല്ലാ തടസ്സങ്ങളും നീക്കിക്കൊണ്ട് ലോകത്തെ പിതാവിന്റെ കരങ്ങളിലേക്ക് കൊണ്ടുവരിക എന്നതായിരിന്നു സമാധാനത്തിന്റെ രാജാവായ യേശുവിന്റെ ആഗ്രഹം.
യേശു കുതിരപ്പുറത്തല്ല, കഴുതപ്പുറത്താണ് ജെറുസലേമിലേക്ക് പ്രവേശിക്കുന്നത്, മിശിഹായുടെ ആഗമനത്തിൽ സന്തോഷിക്കാൻ ആഹ്വാനം ചെയ്യുന്ന “സീയോന്‍ പുത്രീ, അതിയായി ആനന്‌ദിക്കുക. ജറുസലെം പുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു” (സെഖ 9:9) എന്ന പുരാതന പ്രവചനം നിറവേറ്റി.
മറ്റുള്ളവർ വാളുകളും വടികളും ഉയർത്തുമ്പോഴും അവിടുന്ന് മനുഷ്യത്വത്തെ സ്വീകരിക്കാൻ സ്വയം സമർപ്പിക്കുന്നു. ഇരുട്ട് ഭൂമിയെ വിഴുങ്ങാൻ പോകുമ്പോഴും അവിടുന്ന് ലോകത്തിന്റെ വെളിച്ചമാണ്. അവനെ മരണത്തിന് വിധിക്കാൻ പദ്ധതികൾ വ്യാപിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ പോലും അവിടുന്ന് ജീവൻ പകരാന്‍ വന്നു. ദൈവത്തിൽ നിന്നും അയൽക്കാരനിൽ നിന്നും നമ്മെ വേർതിരിക്കുന്ന എല്ലാ തടസ്സങ്ങളും നീക്കിക്കൊണ്ട് ലോകത്തെ പിതാവിന്റെ കരങ്ങളിലേക്ക് കൊണ്ടുവരിക എന്നതായിരിന്നു സമാധാനത്തിന്റെ രാജാവായ യേശുവിന്റെ ആഗ്രഹം.

യേശു കുതിരപ്പുറത്തല്ല, കഴുതപ്പുറത്താണ് ജെറുസലേമിലേക്ക് പ്രവേശിക്കുന്നത്, മിശിഹായുടെ ആഗമനത്തിൽ സന്തോഷിക്കാൻ ആഹ്വാനം ചെയ്യുന്ന “സീയോന്‍ പുത്രീ, അതിയായി ആനന്‌ദിക്കുക. ജറുസലെം പുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു” (സെഖ 9:9) എന്ന പുരാതന പ്രവചനം നിറവേറ്റി.
അക്രമത്താൽ പീഡിപ്പിക്കപ്പെട്ടവരുടെയും യുദ്ധത്തിന്റെ ഇരകളുടെയും വേദനാജനകമായ ഞരക്കങ്ങൾ നാം ചുറ്റുംകേൾക്കുന്നു. സമാധാനത്തിന്റെ രാജാവായ ക്രിസ്തു തന്റെ കുരിശിൽ നിന്ന് വീണ്ടും നിലവിളിക്കുന്നു: ദൈവം സ്നേഹമാണ്! ! നിങ്ങളുടെ ആയുധങ്ങൾ താഴെ വയ്ക്കുക! നിങ്ങൾ സഹോദരീസഹോദരന്മാരാണെന്ന് ഓർമ്മിക്കുക!- പാപ്പ ഓശാന സന്ദേശത്തില്‍ പറഞ്ഞു. തന്റെ പുത്രന്റെ കുരിശിനു കീഴിൽ നിൽക്കുകയും ക്രൂശിക്കപ്പെട്ടവരുടെ കാൽക്കൽ കരയുകയും ചെയ്യുന്ന പരിശുദ്ധ മറിയത്തിന് ഈ നിലവിളി സമർപ്പിക്കുകയാണെന്ന വാക്കുകളോടെയാണ് പാപ്പ ഓശാന സന്ദേശം ചുരുക്കിയത്. പതിനായിരങ്ങളാണ് ഇന്നലെ വത്തിക്കാനിലെ ഓശാന ശുശ്രൂഷയില്‍ സംബന്ധിച്ചത്.
