ഒഡിഷ: ഓസ്ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിൻറെയും മക്കളുടെയും രക്തസാക്ഷിത്വത്തിന് ഇന്ന് 27 വയസ്. 1999 ജനുവരി 22ന് ഒഡീഷയിലെ കിയോൺജാർ ജില്ലയിൽപ്പെട്ട മനോഹർപുർ ഗ്രാമത്തിലായിരുന്നു ലോകത്തെ നടുക്കിയ സംഭവമുണ്ടായത്. മനോഹർപൂർ-ബാരിപാഡിലെ വനപ്രദേശത്ത് തങ്ങളുടെ ജീപ്പിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഗ്രഹാം സ്റ്റെയിനിനെയും മക്കളെയും ഒറീസയിലെ പശു കച്ചവടക്കാരനും ബജ്റംഗ്ദൾ പ്രവർത്തകനുമായ ദാരാ സിംഗിന്റെ നേതൃത്വത്തിൽ ജീവനോട് ചുട്ടുകൊന്നത്. ഒഡിഷയിൽ കുഷ്ഠരോഗബാധിതരുടെ ദുരിതങ്ങളിൽ ചേർന്നുനിന്ന് അവർക്കായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഓസ്ട്രേലിയൻ പൗരന്മാരാണ് ക്രിസ്ത്യൻ മിഷനറി അംഗങ്ങളായ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ്, 9-ഉം 7-ഉം വയസ് മാത്രമുള്ള മക്കളായ ഫിലിപ്പ്, തിമോത്തിയും ഭാര്യ ഗ്ലാഡിസും.
തന്റെ അടക്കാനാവാത്ത വേദനയും ദുഖവും കടിച്ചമർത്തിക്കൊണ്ട് ഗ്ലാഡിസ് സ്റ്റെയിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു, ‘എന്റെ ഭർത്താവിനെയും മക്കളെയും കൊന്നവരോട് ഞാൻ ക്ഷമിക്കുന്നു. പക്ഷേ, ഇത്രയും നികൃഷ്ടമായ ഒരു കൊലപാതകം ചെയ്യുന്ന ഒരാളോട് ക്ഷമിക്കാനോ മറക്കാനോ ഭരണകൂടത്തിന് അവകാശമില്ല’….
