വെള്ളയമ്പലം: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ “ഐക്യ സംഗമം 2026” തിരുവനന്തപുരത്ത് നടന്നു. ഇടവക മുതൽ സംസ്ഥാനം വരെയുള്ള 61 യൂണിറ്റുകളിൽ നിന്നുള്ള KLCA നേതാക്കൾ പങ്കെടുത്ത പഠന ശിബിരം ബിഷപ്പ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. KLCA ജനറൽ സെക്രട്ടറി ശ്രീ. സുരേഷ് സേവ്യർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ അതിരൂപതാ പ്രസിഡന്റ് ശ്രീ. സുരേഷ് പീറ്റർ അധ്യക്ഷത വഹിച്ചു. അൽമായ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. ബിഡ് മനോജ് ആമുഖ പ്രഭാഷണം നടത്തി.
KLCA-യുടെ ചരിത്രവും ദൗത്യവും ആവശ്യകതയും വിശദീകരിച്ച ബിഷപ്പ് ക്രിസ്തുദാസ്, യഥാർത്ഥ നേതാവ് വഴി അറിയുന്നവനും, വഴി കാണിക്കുന്നവനും, വഴിയിലൂടെ മുന്നിൽ നടക്കുന്നവനുമാണ് എന്ന് ഉദ്ബോധിപ്പിച്ചു. സംസ്ഥാന ബജറ്റിൽ മത്സ്യമേഖലയ്ക്ക് അനുകൂല തീരുമാനം ഉണ്ടായത് KLCA മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന്റെ ഫലമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പിതാവ് ചൂണ്ടിക്കാട്ടി.
KLCA സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി സംസ്ഥാന വൈസ് പ്രസിഡൻ്റ് പാട്രിക്ക് മൈക്കിൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. സമുദായാംഗങ്ങളെ മുഴുവൻ തൊഴിൽ അഭ്യസ്തരാക്കി മാറ്റുന്നതിനുള്ള കർമ്മപദ്ധതികൾക്ക് രൂപം കൊടുക്കണമെന്ന് സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്ത മോൺ. യൂജിൻ H പേരേര ആഹ്വാനം ചെയ്തു. ആൻറണി ഗ്രേഷ്യസ്, അന്ന റിത്ത, ഹെൻട്രി വിൻസെൻറ്, രാജു തോമസ്, ഫൗസ്റ്റിൻ ജോസഫ്, ഡോ. എബി, പുഷ്പരാജ് , സെൽബോരി, പ്രകാശ്, ഷീൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
